കീവ്: സമാധാന കരാറിൽ ഒപ്പുവയ്ക്കാൻ യുക്രെയ്നിനുമേൽ വാഷിംഗ്ടണ്‍ കടുത്ത സമ്മർദം ചെലുത്തുന്നെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. റഷ്യ - യുക്രെയ്ൻ സമാധാന കരാറിൽ ഒപ്പുവയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് യുക്രെയ്നിനെ യുഎസ് കടുത്ത സമ്മർദത്തിലാക്കുന്നത്.
യുക്രെയ്നിലേക്കുള്ള ഇന്റലിജൻസ് വിവരങ്ങളുടെ കൈമാറ്റവും ആയുധ വിതരണവും വെട്ടിക്കുറയ്ക്കുമെന്നാണ് യുഎസിന്റെ ഭീഷണി. അടുത്ത ആഴ്ച യുക്രെയ്ൻ സമാധാന കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് യുഎസ് കരുത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
കീവ് അധിക പ്രദേശം വിട്ടുകൊടുക്കുക, സൈനിക വലിപ്പം നിയന്ത്രിക്കുക, നാറ്റോയിൽ ചേരുന്നതിൽ വിലക്ക് തുടങ്ങി യുദ്ധത്തിൽ റഷ്യയുടെ ആവശ്യങ്ങളെ അംഗീകരിക്കുന്ന 28 നിർദേശങ്ങളും യുഎസ് യുക്രെയ്നിന് മുന്നിൽവച്ചിട്ടുണ്ട്. സമാധാന കരാറിനെക്കുറിച്ച് ചർച്ച ചെയ്യാനായി മുതിർന്ന യുഎസ് സൈനിക ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം വ്യാഴാഴ്ച കീവിൽ പ്രസിഡന്റ് വ്ളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി.